Total Pageviews

Thursday 2 June 2011

A SECRET OF FAMILY LIFE

Fun & Info @ Keralites.net

ഓഹരി നിക്ഷേപത്തിലൂടെ നേട്ടം കൊയ്യാന്‍









എല്ലാ സാമ്പത്തികലക്ഷ്യങ്ങളും മിച്ചം പിടിക്കുന്ന തുകകൊണ്ട് നേടാനായി എന്നുവരില്ല. ആവശ്യങ്ങളേറെയും നീക്കിയിരുപ്പോ വിരളവും എന്നതാണ് സാധാരണക്കാരനായ ഒരു നിക്ഷേപകന്റെ അവസ്ഥ. ഇക്കാരണത്താല്‍, വിരളമായ നീക്കിയിരുപ്പ് തുക നിക്ഷേപിക്കേണ്ടത് ഉയര്‍ന്ന ആദായം നല്‍കുന്ന മാര്‍ഗങ്ങളില്‍ത്തന്നെ ആയിരിക്കണം. ആദായത്തിനുള്ള അവസരം കൂടുന്നിടത്ത് ഉയര്‍ന്ന അപകടസാധ്യതയും പതിയിരുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നെ വേണം ഇത്തരം നിക്ഷേപാവസരങ്ങളില്‍ പണമിറക്കാന്‍. ഓഹരി എന്ന നിക്ഷേപമാര്‍ഗം സ്വീകരിക്കാനാഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ മേല്‍പറഞ്ഞ വരികള്‍ എന്നും ഓര്‍ക്കേണ്ടതുണ്ട്.

ഓഹരിയിലെ നിക്ഷേപംകൊണ്ട് എന്തൊക്കെ മെച്ചങ്ങള്‍ ഒരാള്‍ക്കുണ്ടാകാം? ഓഹരിയില്‍നിന്നും പ്രധാനമായി രണ്ടുതരം നേട്ടങ്ങളാണ് നിക്ഷേപകനുണ്ടാവുക. ഒന്നാമത്തേത്, ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നതു മൂലം ലഭിക്കുന്ന മൂലധന വര്‍ധന. രണ്ടാമത്തേത്, കമ്പനികള്‍ ലാഭവിഹിതം (ഡിവിഡന്റ്) പ്രഖ്യാപിക്കുന്നത് വഴിയുണ്ടാകുന്ന വരുമാനം. ഉദാഹരണത്തിന് രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ഏതെങ്കിലുമൊരു ഓഹരി, മാര്‍ക്കറ്റില്‍ നിന്നും നിങ്ങള്‍ 390 രൂപയ്ക്ക് വാങ്ങി എന്നു കരുതുക. ഇന്നത് 440 രൂപയ്ക്ക് നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുന്നുവെങ്കില്‍ 50 രൂപയുടെ മൂലധന വര്‍ധന ഉണ്ടായി എന്നു സാരം.

ഇതേ ഓഹരിയുടെ മുഖവില 10 രൂപയായിരുന്നുവെന്നും, കമ്പനി ലാഭവിഹിതമായി 100 ശതമാനമാണ് പ്രഖ്യാപിച്ചതെന്നുമിരിക്കട്ടെ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഡിവിഡന്റ് വഴി ലഭിക്കുന്ന നേട്ടം 10 രൂപ. പണപ്പെരുപ്പ നിരക്കിനോട് പൊരുതി നില്‍ക്കാന്‍ ഏറ്റവും മികച്ച അവസരമെന്ന് കരുതിയാണ് പലരും ഓഹരി വിപണിയില്‍ നിക്ഷേപകരായെത്തുന്നത്. എന്നാല്‍ മാര്‍ക്കറ്റിന്റെ വീഴ്ചയില്‍ ഓഹരികളുടെ വില എത്രകണ്ട് കുറയുമെന്നത് മുന്‍കൂട്ടി പ്രവചിക്കാനാവാത്തതിനാല്‍ ഇതിന്റെ നഷ്ടസാധ്യത മുന്‍കൂട്ടി പറയാന്‍ സാധ്യമാകാതെ വരുന്നു. എന്നാലും വിവിധ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിക്കേണ്ടത് ഒരു നിക്ഷേപകനെ സംബന്ധിച്ച് അത്യാവശ്യമായതിനാല്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ഓഹരി വിപണിയിലെ നിക്ഷേപത്തിനായി മാറ്റിവച്ചേ തീരൂ.

ഓഹരിയിലെ നിക്ഷേപത്തിന് വലിയൊരു നീക്കിയിരുപ്പു വേണ്ട എന്നതാണ് സാധാരണക്കാരായ നിക്ഷേപകരെ പോലും ഇതില്‍ ഭാഗഭാക്കാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഏതു വലിയ കമ്പനിയുടെയും ഒരു ഓഹരിയായി പോലും നിക്ഷേപകന് വാങ്ങാന്‍ സാധിക്കും. ഉദാഹരണത്തിന് ഇന്‍ഫോസിസ് എന്ന കമ്പനിയുടെ ഓഹരിയുടമ ആകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയായ 3,000 രൂപ മുടക്കി ഒരു ഓഹരി വാങ്ങാന്‍ സാധിക്കും. ഈ ഓഹരിയുടെ വില മാര്‍ക്കറ്റില്‍ ഉയരുന്നത് മൂലമുണ്ടാകുന്ന മൂലധന വര്‍ധനവിനും ഈ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കുന്ന പക്ഷം ആനുപാതികമായി അതിനും ഈ നിക്ഷേപകന്‍ അര്‍ഹന്‍തന്നെ.

പക്ഷേ, ഒരു ഊഹക്കച്ചവടമായി ഈ നിക്ഷേപമാര്‍ഗം പലപ്പോഴും അധഃപതിക്കാറുണ്ടെന്നതാണ് സങ്കടകരം. അത്തരമൊരു പ്രവണതയോടെ ഇവിടെ പണം മുടക്കരുത്. കമ്പനിയെക്കുറിച്ച് ശരിയായ പഠനം നടത്തി, ശരിയായ ഓഹരിയില്‍ വേണം നിക്ഷേപിക്കേണ്ടത്. അങ്ങനെ ദീര്‍ഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുന്നൊരു നിക്ഷേപകന് മികച്ച നേട്ടം വിപണി നല്‍കാതിരിക്കില്ല.

ഏത് ഓഹരികളില്‍ നിക്ഷേപിക്കണം

ഇവിടെയും ലിക്വിഡിറ്റി മറന്നുകൂടാ. എളുപ്പം പണമാക്കാന്‍ കഴിയുന്ന ഓഹരികളില്‍ മാത്രമേ നിക്ഷേപിക്കാവൂ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുണ്ട്. അവയില്‍ നിക്ഷേപമരുത്. അതുപോലെ തന്നെ ചില ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതാണെങ്കിലും, വിപണിയിലെ അവയുടെ വ്യാപാരം തീര്‍ത്തും കുറവായിരിക്കും. അത്തരം ഓഹരികളിലെ നിക്ഷേപവും സൂക്ഷിച്ചുതന്നെ വേണം.

വിവിധ അസറ്റ് ക്ലാസ്, നിക്ഷേപത്തിനായി തിരഞ്ഞെടുക്കുംപോലെ, വിവിധ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്, വൈവിധ്യവത്ക്കരണത്തിലൂടെ ഒരു പരിധിവരെ റിസ്‌ക്ക് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വൈവിധ്യവത്കരണത്തിനു വേണ്ടി മാത്രം വൈവിധ്യവത്ക്കരണം നടത്തുകയുമരുത്. തനിക്ക് മാനേജ് ചെയ്യാവുന്നത്ര ഓഹരികള്‍ മാത്രമേ ഒരാളുടെ നിക്ഷേപശേഖരത്തിലുണ്ടാകാവൂ.

ഇവിടെ നിക്ഷേപകരായെത്തുന്നവര്‍ മറന്നുകൂടാത്ത പ്രധാനപ്പെട്ടൊരു സംഗതിയുണ്ട്. ഓഹരി വിപണി ഒരേദിശയില്‍ മാത്രമാവില്ല ചലിക്കുന്നത് എന്ന അറിവാണത്. അതുകൊണ്ട് തന്നെ പേപ്പറിലാണെങ്കില്‍ പോലും ലാഭനഷ്ടങ്ങള്‍ മാറിമറിഞ്ഞുവരാം. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേണം ഓഹരി വിപണിയിലെ നിക്ഷേപകനാവാന്‍. ഒപ്പം വിപണിയെ അടുത്തറിഞ്ഞ് വിപണിയിലേക്കിറങ്ങിയാല്‍ മാത്രമേ ഇവിടെ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ. ഈ നിക്ഷേപാവസരത്തില്‍ നിന്നു മാത്രം നിക്ഷേപകന് ലഭിക്കുന്ന ഒരുതരം പ്രത്യേക 'ത്രില്‍', പണപ്പെരുപ്പ നിരക്കിനോട് പൊരുതാനുള്ള ഓഹരി നിക്ഷേപത്തിന്റെ കഴിവ് ഇവയൊക്കെ നിക്ഷേപത്തിന്റെ ഒരുഭാഗം ഇവിടെ നിക്ഷേപിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്നു. അത്യാവശ്യം വേണ്ട ബാങ്ക് നിക്ഷേപം, ഇന്‍ഷ്വുറന്‍സ് ഇവയ്‌ക്കൊക്കെ ശേഷമാവണം ഈ മേഖലയിലെ നിക്ഷേപമെന്നു മാത്രം. 

murive unakkan sneha mantram


Fun & Info @ Keralites.net
Fun & Info @ Keralites.net
കുടുംബക്കോടതിയില്‍ വന്ന വിവാഹമോചന കേസാണ്. പലതരത്തില്‍ ഭാര്യ തന്നെ ദ്രോഹിക്കുന്നു എന്നാണ് ഭര്‍ത്താവിന്റെ പരാതി.
ധരിക്കാനുള്ള വസ്ത്രങ്ങള്‍ തേയ്ക്കുന്നതിനിടെ മനപ്പൂര്‍വം കരിച്ചുകളയുക, ഷൂസില്‍ ഒരെണ്ണമെടുത്ത് നശിപ്പിച്ചു കളയുക, ബൈക്കിന്റെ സീറ്റ് ബ്ലേഡ്‌കൊണ്ട് വരയുക... ഭാര്യയ്ക്ക് മനോരോഗമാണെന്നാണ് പൊതുമേഖലാ സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലിയുള്ള ഭര്‍ത്താവ് പറയുന്നത്.
കുടുംബക്കോടതിയിലെ പതിവ് കൗണ്‍സലിങ്ങില്‍ അവള്‍ വാതുറന്നതേയില്ല. ഭര്‍ത്താവ് പറയുന്നതിനെ എതിര്‍ക്കാനോ ശരിവെക്കാനോ തയ്യാറായതുമില്ല. ഒടുക്കം ഇരുവരോടും തന്റെ സുഹൃത്തായ ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ കൗണ്‍സിലര്‍ നിര്‍ദേശിച്ചു.
ചിക്കിച്ചികഞ്ഞ് ചോദിച്ചപ്പോള്‍ സൈക്യാട്രിസ്റ്റിന് മുന്നില്‍ അവള്‍ പൊട്ടിക്കരഞ്ഞു. തേങ്ങലടങ്ങിയപ്പോള്‍ മനസ്സു തുറന്നു. വിവാഹം കഴിഞ്ഞ് അധികനാളാകും മുമ്പ് കുടുംബസദസ്സില്‍ വെച്ച് ഭര്‍ത്താവ് അവളെ പരസ്യമായി തല്ലി. നിസ്സാര കാര്യത്തെച്ചൊല്ലി കുപിതനായ ഭര്‍ത്താവ് ബന്ധുക്കളുടെയെല്ലാം മുമ്പില്‍വെച്ച് തല്ലിയത് അവള്‍ക്ക് സഹിക്കാനായില്ല. അന്നത്തെ വേദനയും അപമാനവും അവളുടെ ഉള്ളില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചത്.
ഭര്‍ത്താവിനെ അലോസരപ്പെടുത്താന്‍ അവള്‍ കണ്ടെത്തിയ വഴികളാണ് വസ്ത്രങ്ങള്‍ നശിപ്പിക്കലും മറ്റും. തന്നെ തല്ലിയിട്ട് ആളായി നടക്കുന്ന ഭര്‍ത്താവ് ബുദ്ധിമുട്ടുമ്പോള്‍ അവളുടെ ഉള്ളില്‍ സന്തോഷമായിരുന്നു. ആദ്യം മനപ്പൂര്‍വം ചെയ്തുതുടങ്ങിയ വികൃതികള്‍ പിന്നീട് അവളുടെ സ്വഭാവത്തിന്റെ ഭാഗമായി. ഇപ്പോള്‍ അവരുടെ വിവാഹജീവിതം തന്നെ ഇല്ലാതാകുന്ന അവസ്ഥയായി.
ഭര്‍ത്താവിനെ ഉപദ്രവിക്കണമെന്ന് അവള്‍ക്ക് ആഗ്രഹമില്ല. പക്ഷേ, അഞ്ചുവര്‍ഷം മുമ്പ് നടന്ന സംഭവം ഇപ്പോഴും അവളുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നു. അവസരം വരുമ്പോള്‍ ഒരു പ്രതികാരബുദ്ധിയോടെ അവള്‍ പ്രവര്‍ത്തിക്കുന്നു.
മനസ്സില്‍ മുറിവുകള്‍ ഏല്‍ക്കാത്ത ആരുമുണ്ടാകില്ല. ചെറുപ്പത്തില്‍ മാതാപിതാക്കളില്‍ നിന്നും പില്‍ക്കാലത്ത് സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമൊക്കെ വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടാകാം. ഏറെ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ജീവിതപങ്കാളിയില്‍ നിന്നുള്ള ദുരനുഭവങ്ങള്‍ പലരിലും ആഴത്തിലുള്ള വ്രണമായി മാറും.
മോശം അനുഭവങ്ങള്‍ മൂലമുണ്ടാകുന്ന വ്രണത്തിന് ഏറ്റവും നല്ല മരുന്ന് നല്ല അനുഭവങ്ങളിലേക്ക് മനസ്സ് തിരിക്കുക എന്നതാണ്. വേദനിപ്പിച്ച ഭര്‍ത്താവ് സ്‌നേഹം നല്‍കിയ നിമിഷങ്ങള്‍ ഒട്ടേറെയുണ്ടാകും. അതിനെപ്രതി മനസ്സില്‍ ക്ഷമിക്കാന്‍ കഴിഞ്ഞാല്‍ അത് നമുക്ക് മുറിവില്‍ നിന്നുള്ള മോചനമാകും. നല്ലകാര്യങ്ങള്‍ പെട്ടെന്ന് മറക്കുകയും ചീത്ത അനുഭവങ്ങളെ മനസ്സിന്റെ സ്ഥായീഭാവമാക്കുകയും ചെയ്യുന്നവരാണ് അധികവും. ഉണങ്ങിവരുന്ന വ്രണം കിള്ളിപ്പൊളിച്ച് വീണ്ടും ഉണങ്ങാത്ത അവസ്ഥയിലെത്തിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ? പലരുടേയും സ്വഭാവം അതുപോലെയാണ് ആയുധം കൊണ്ടുള്ള മുറിവിനേക്കാള്‍ മാരകമാണ് വാക്കുകൊണ്ടും പെരുമാറ്റംകൊണ്ടും ഉണ്ടാകുന്ന മുറിവുകള്‍.

മൊബൈല്ഫോണ് റേഡിയേഷന് കാന്സര് സാധ്യത കൂട്ടും




കാരോഗ്യ സംഘടന ഇതാദ്യമായി മൊബൈല് ഫോണില് നിന്നുള്ള റേഡിയേഷനെ കാന്സറിന് കാരണമായേക്കാവുന്ന സാധ്യതാ ഘടകങ്ങളില് ഉള്പ്പെടുത്തി. വൈദ്യുത കാന്തിക തരംഗങ്ങള് മനുഷ്യന്റെ ആരോഗ്യത്തെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ലോകവ്യാപകമായി നടന്ന പഠനങ്ങള് വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടന നടപടിയെടുത്തത്. അമിതമായ മൊബൈല് ഫോണ് ഉപയോഗം ഗ് ളിയോമ എന്ന മസ്തിഷ് അര്ബുദത്തിന് സാധ്യത വര്ധിപ്പിക്കും എന്ന പഠനങ്ങളിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം. ലെഡ്, ക്ളോറോ ഫോം തുടങ്ങിയവയും ഡി.ഡി.റ്റി പോലുള്ള കീടനാശിനികളുമൊക്കെ അടങ്ങിയ 2 ബി കാറ്റഗറിയിലാണ് സെല്ഫോണിനെ ഉള്പ്പെടുത്തിയിട്ടുള്ളത്.
 
ലോകാരോഗ്യ സംഘനയുടെ അന്താരാഷ്ട്ര കാന്സര് ഗവേഷണ ഏജന്സിയായ ..ആര് സിയുടെ നിഗമനം എല്ലാ വൈദ്യുത കാന്തിക തരംഗങ്ങളുടെ കാര്യത്തിലും ബാധകമാണെങ്കിലും വയര്ലെസ് ഫോണുകളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു അവലോകനത്തിന് വിധേയമാക്കിയ അധിക ഗവേഷണങ്ങളും.
 
വൈദ്യുത കാന്തിക മണ്ഡലം ഉയര്ത്തുന്ന കാന്സര് ഭീഷണിയെക്കുറിച്ച് 14 രാജ്യങ്ങളിലെ 31 ശാസ്ത്രജ്ഞര് നൂറുകണക്കിന് പ്രസിദ്ധീകൃതമായ പഠനങ്ങള് വിലയിരുത്തിയ സമ്മേളനത്തിലൊടുവിലാണ് ലോകാരോഗ്യ സംഘടന തീര്പ്പിലെത്തിയത്. മൊബൈല് റേഡിയേഷന് കാന്സര് സാധ്യത വര്ധിപ്പിക്കുമെന്നാണ് തങ്ങളുടെ നിഗമനമെന്നും സെല്ഫോണ് ഉപയോഗവും കാന്സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല് പഠനങ്ങള് ആവശ്യമാണെന്നും സമിതിയുടെ അധ്യക്ഷനും സതേണ് കാലിഫോര്ണിയ സര്വകലാശാലയിലെ ശാസ്ത്രജ്ഞനായ ജൊനാഥന് സാമേറ്റ് വ്യക്തമാക്കി.
 
ടാല്കം പൗഡര്, കുറഞ്ഞ ആവൃത്തിയിലുള്ള കാന്തിക മണ്ഡലം തുടങ്ങി കാന്സര് സാധ്യത തെളിവിന്റെ അടിസ്ഥാനത്തില് പൂര്ണമായും ഉറപ്പിക്കാനാവാത്ത 240 വസ്തുക്കളും മൊബൈല് റേഡിയേഷനൊപ്പം ലോകാരോഗ്യ സംഘടന കാന്സര് സാധ്യതാ ഘടകങ്ങളുടെ പട്ടികയില് ഉള്പ്പെടുത്തിയിട്ടുണ്ട്.
 
എന്നാല് എങ്ങിനെയാണ് മൊബൈല് റേഡിയേഷന് കാന്സറുണ്ടാക്കുന്നതെന്ന് പഠന റിപ്പോര്ട്ടില് വ്യക്തമായി പറയുന്നില്ല. ഡി എന് എയെ വിഘടിപ്പിച്ച് കാന്സറുണ്ടാക്കാന് മാത്രം മൊബൈല് റേഡിയേഷന് ശക്തമല്ലാത്തതിനാല് കാന്സറിലേക്ക് നയിക്കുന്ന മറ്റ് പരോക്ഷമായ വഴികളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഗവേഷകര്.
 
 
മൊബൈല് ഫോണ് റേഡിയേഷന് കാന്സറിന് എങ്ങിനെ കാരണമാകുന്നു എന്നതിനെക്കുറിച്ച് ചില തെളിവുകള് ലഭിച്ചിട്ടുണ്ട്, എന്നാല് അവയ്ക്കിടയില് വിടവുകളും അനിശ്ചിതത്വങ്ങളുമുണ്ടെന്ന് സാമെറ്റ് വ്യക്തമാക്കി. മൊബൈല് റേഡിയേഷന് എങ്ങിനെ പൊതുജനാരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന് ദീര്ഘകാല പഠനങ്ങള് ആവശ്യമാണെങ്കിലും റേഡിയേഷന് ഏല്ക്കുന്നത് കുറയ്ക്കാന് ഹാന്ഡ് ഫ്രീ ഉപകരണങ്ങള്, ടെക്സ്റ്റിങ് പോലുള്ള പ്രായോഗിക മാര്ഗങ്ങള് അവലംബിക്കേണ്ടത് വളരെ പ്രധാനമാണെന്നും .

പ്രണയത്തില്‍ വീഴ്ത്തുന്നത് തലച്ചോര്‍!!




 
പ്രണയം ഹൃദയവുമായി അല്ലെങ്കില്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഒരു പുതിയ പഠനം പറയുന്നത് പ്രണയമെന്നത് തലച്ചോറുമായി ബന്ധപ്പെട്ടതാണെന്നാണ്.
 
ഒരാളില്‍ മറ്റൊരാളോടുള്ള പ്രണയം ജനിക്കുന്നത് ഹൃദയത്തിലല്ലത്രേ, തലച്ചോറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. സിറാക്കസ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
 
ഒരു വ്യക്തിയില്‍ പ്രണയം ജനിക്കുമ്പോള്‍ തലച്ചോറിലെ പന്ത്രണ്ട് കേന്ദ്രങ്ങളാണ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം പ്രവര്‍ത്തിച്ചാണ് ഡോപാമൈന്‍, ഓക്‌സിടോസിന്‍, അഡ്രിനാലിന്‍, വാസോപ്രഷന്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയ യൂഫോറിയ പുറത്തുവിടുന്നത്.
 
ഇതാണ് പ്രണയം എന്ന വികാരത്തെ ഉദ്ദീപിക്കുന്നത്. ഇവയുടെ പ്രവര്‍ത്തനം മാനസികാവസ്ഥ, ശാരീരികാവസ്ഥ എന്നിവയില്‍ വ്യത്യാസമുണ്ടാക്കുകയും ചെയ്യുന്നു.
 
എന്നാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ ഹൃദയത്തിന് റോളൊന്നുമില്ലെന്ന് തീര്‍ത്ത് പറയാനും കഴിയില്ല. എന്നാല്‍ പ്രണയത്തിന്റെ അത് പ്രധാനമായ കാര്യങ്ങളൊക്കെ സംഭവിക്കുന്നത് തലച്ചോറിലാണ്.
 
പിന്നീട് അതിന്റെ അനുരണനങ്ങള്‍ ഹൃദയത്തിലും സംഭവിക്കുന്നു. പിന്നീട് ഹൃദയും തലച്ചോറും ചേര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ പ്രണയം പുരോഗമിക്കുന്നു- പഠനം നടത്തിയ സംഘത്തിലെ പ്രമുഖ ഗവേഷക സ്റ്റീഫാനി ഓര്‍ട്ടിഗ് പറയുന്നു.
 
ആദ്യകാഴ്ചയിലെ പ്രണയം എന്ന പ്രതിഭാസവും തലച്ചോറില്‍ത്തന്നെയാണ് നടക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രണയത്തിന് കൃത്യമായ ശാസ്ത്രീയ അടിത്തറയുണ്ടെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.