Total Pageviews

Tuesday, 24 June 2014

ചില ദാമ്പത്യഫലിതങ്ങള്‍ some MALAYALAM jocks







ചില ദാമ്പത്യഫലിതങ്ങള്‍ 

 

പുനര്‍ജന്മം

രാമന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. ശ്മശാനം കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് ശ്മശാനത്തിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.
ഭഗവതിക്കാവിന്റെ അരികിലൂടെ വേണം ശ്മശാനത്തിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി രാമന്റെ ഭാര്യ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും ശ്മശാനത്തിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്.
ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് രാമന്‍ വിളിച്ചു പറഞ്ഞു: 'ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്!'

വിശ്വാസം


ഭാര്യയ്ക്ക് ഒരു സര്‍പ്രൈസ് ആയിക്കൊള്ളട്ടെ എന്നു കരുതി ഗള്‍ഫില്‍നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബേബി തിരിച്ചെത്തി. ഭാര്യയെ കാണാനുള്ള ആവേശമായിരുന്നു മനസ്സു നിറയെ.
എന്നാല്‍ ഉമ്മറത്ത് ഒരു പുരുഷന്റെ ചെരിപ്പു കിടക്കുന്നത് ബേബി കണ്ടു. അത് ബേബിയുടെ ചെരിപ്പിനേക്കാള്‍ വളരെ വലുതായിരുന്നു. ആരോ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ബേബിക്ക് മനസ്സിലായി. അയാള്‍ 'എടീ' എന്ന് അലറി വിളിച്ചു.
തെല്ലുനേരം കഴിഞ്ഞ് ഭാര്യ പുറത്തേക്ക് വന്നപ്പോള്‍ ഭര്‍ത്താവുണ്ട് നില്ക്കുന്നു. പെട്ടെന്നുണ്ടായ പരിഭ്രമം മറച്ച് സന്തോഷമഭിനയിച്ചുകൊണ്ട് ഭാര്യ അയാളെ അകത്തേക്ക് ക്ഷണിച്ചു. അപ്പോള്‍ ആ ചെരിപ്പ് ആരുടേതാണെന്ന് അയാള്‍ ചോദിച്ചു. ഭാര്യ പറഞ്ഞു: 'ചേട്ടന്‍ മറന്നോ, ഗള്‍ഫിലേക്ക് തിരിച്ചു പോകുന്ന ദിവസം ഒരു ജോഡി ചെരിപ്പു വാങ്ങിയത്? അത് വളരെ വലിപ്പം കൂടിയെന്നു പറഞ്ഞ് ചേട്ടന്‍ ഇവിടെയിട്ടു പോയതല്ലേ? ഓര്‍ക്കുന്നില്ലേ?'
എത്രയാലോചിച്ചിട്ടും അങ്ങനെയൊരു സംഗതി ഓര്‍ത്തെടുക്കാന്‍ ബേബിക്കായില്ല. പിന്നെ, ഭാര്യയെ കണ്ട സന്തോഷത്തില്‍ തനിക്കാ കാര്യം മറന്നു പോയതായിരിക്കുമെന്ന് കരുതി അയാള്‍ അകത്തേക്ക് കയറി.
അപ്പോള്‍ കോലായിലുള്ള ടീപ്പോയില്‍ ചായ കുടിച്ചുവെച്ച രണ്ടു കപ്പുകള്‍ ബേബി കണ്ടു. അയാള്‍ക്ക് വീണ്ടും സംശയമുണ്ടായി.
ബേബി: 'ഇതാരാണെടീ രണ്ടു പേര്‍ ചായ കുടിച്ചത്?'
ഭാര്യ: 'ഓ, അതും ചേട്ടന്‍ മറന്നോ? മൂന്നു കൊല്ലം മുന്‍പ് ചേട്ടന്‍ പോകുമ്പോള്‍ നമ്മള്‍ രണ്ടുപേരുംകൂടി ചായകുടിച്ചത് ഓര്‍മയില്ലേ? ആ സുന്ദര നിമിഷം എപ്പോഴും ഓര്‍മിക്കാന്‍ ഞാന്‍ ആ കപ്പുകള്‍ അങ്ങനെ തന്നെ വെച്ചതാണ്.'
ഭാര്യയെ കണ്ടതിന്റെ ആവേശത്തില്‍ അയാള്‍ കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല. താന്‍ ആ കാര്യം മറന്നുപോയതാകുമെന്നു കരുതി.
അകത്തെത്തിയപ്പോള്‍ ആഷ്‌ട്രേയില്‍ ഒരു സിഗരറ്റു കുറ്റി കണ്ടു.
'ആരാണെടീ ഇവിടെ സിഗരറ്റു വലിക്കുന്നത്?' ബേബി ദേഷ്യത്തോടെ ചോദിച്ചു.
പരിഭ്രമത്തോടെ ഭാര്യ പറഞ്ഞു: 'ങാ! ചേട്ടന്‍ അതും മറന്നോ! മൂന്നുവര്‍ഷം മുന്‍പ് പോകുമ്പോള്‍ ചേട്ടന്‍ അവസാനമായി വലിച്ച സിഗരറ്റ് കുറ്റിയല്ലേ അത്? ഞാന്‍ ചേട്ടന്റെ ഓര്‍മയ്ക്കുവേണ്ടി അതുപോലെ അവിടെ സൂക്ഷിച്ചു വെച്ചതല്ലെ...'
അതു താന്‍ വലിക്കാറുള്ള ബ്രാന്റ് സിഗരറ്റല്ല എന്നു ബേബിക്കു മനസ്സിലായെങ്കിലും ആ നേരത്ത് ഭാര്യ പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാള്‍ക്ക് തോന്നി. കാരണം, ഗള്‍ഫിലേക്ക് പോകുന്ന തിരക്കിനിടയില്‍ ഒരു പക്ഷേ താന്‍ ബ്രാന്‍ഡുമാറി സിഗരറ്റ് വാങ്ങി വലിച്ചു പോയതാകും.
പക്ഷേ, കിടപ്പു മുറിയിലെത്തിയപ്പോള്‍ അയാള്‍ ശരിക്കും പൊട്ടിത്തെറിച്ചുപോയി. കിടക്കയ്ക്കു പിന്നില്‍ ആരുടെയോ പാന്റ്‌സും ഷര്‍ട്ടും തൂക്കിയിട്ടിരിക്കുന്നു! അതും വളരെ വലിപ്പം കൂടിയത്. കത്തുന്ന കണ്ണുകളോടെ ബേബി ചോദിച്ചു: 'ആരുടെതാണിത്? സത്യം പറഞ്ഞോ, ആരാണിവിടെയുള്ളത്?'
അങ്കലാപ്പിലായിപ്പോയ ഭാര്യ ഒരുവിധം പറഞ്ഞൊപ്പിച്ചു: 'ഇതു നല്ല കൂത്ത്! ചേട്ടനല്ലേ അന്നു ഗള്‍ഫില്‍ പോകുന്ന ദിവസം കുറേ ജോഡി വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടു വന്നത്? അതില്‍ ഈ ജോഡി വലിപ്പം കൂടിപ്പോയെന്നും ഇനി അതു കൊണ്ടുപോയി മാറ്റി വാങ്ങാന്‍ നേരമില്ലെന്നും പറഞ്ഞ് ഇതവിടെ തൂക്കിയിട്ടത് ഓര്‍മയില്ലേ? ചേട്ടന്റെ ഓര്‍മയ്ക്കു വേണ്ടി ഞാനത് അവിടെ നിന്നും എടുത്തതേയില്ല.'
ഭാര്യ പറയുന്ന ആ കാര്യം ബേബിക്ക് ഓര്‍മിച്ചെടുക്കാന്‍ പറ്റിയില്ല. പക്ഷേ, തന്റെ ഓര്‍മശക്തി ഇപ്പോള്‍ വളരെ ദുര്‍ബലമാണെന്ന് അയാള്‍ക്കറിയാം. ഭാര്യ പറയുന്നത് ശരിയായിരിക്കാം. പ്രേമത്തോടെ അവളെ നോക്കിക്കൊണ്ട്, അവള്‍ പറഞ്ഞ കാര്യം തനിക്ക് ഓര്‍മ വന്നെന്ന മട്ടില്‍ അയാള്‍ പറഞ്ഞു 'ങാ ഉവ്വ്... ഞാനോര്‍ക്കുന്നു.'
പക്ഷേ, കിടപ്പുമുറിയിലെ വലിയ അലമാര തുറന്ന ബേബി തരിച്ചുനിന്നുപോയി!
അലമാരയ്ക്കുള്ളിലുണ്ട് വലിയ ശരീരമുള്ള ഒരു അപരിചിതന്‍ നില്ക്കുന്നു.
'ആരാണെടാ താന്‍ റാസ്‌കല്‍?' ബേബി അയാളോട് അലറി.
എന്നാല്‍ വളരെ ശാന്തനായി ആ അപരിചിതന്‍ ബേബിയോട്
ചോദിച്ചു: 'ഇത്രനേരവും താങ്കളുടെ ഭാര്യ പറഞ്ഞതെല്ലാം താങ്കള്‍ വിശ്വസിച്ചില്ലേ?'
ബേബി: 'ഉവ്വ്.'
പെട്ടെന്ന് ഭാവം മാറ്റി, വിനീതനായി തൊഴുകൈയോടെ അപരിചിതന്‍ പറഞ്ഞു: 'എന്നാല്‍ ഞാനീ പറയുന്നതു കൂടിയൊന്നു വിശ്വസിക്കൂ സാര്‍, ഞാന്‍ സത്യമായിട്ടും കൂത്താട്ടുകുളത്തിനുള്ള ബസ്സ് കാത്തു നില്ക്കുകയാണ്.'

മെട്രോ ദാമ്പത്യം


ഒരു പ്രഭാതത്തില്‍ ഇന്ത്യയിലെ ഒരു മെട്രോ നഗരത്തിലെ ഫ്ലറ്റില്‍ ദമ്പതികളുടെ സംസാരം.
ഭര്‍ത്താവ്: 'ഏയ് ഹണി! ഇന്നു നമുക്ക് ജോലിക്കു പോകാതെ ഒന്നു പുറത്തുപോയി കറങ്ങിയാലോ?'
ഭാര്യ: 'ഗുഡ് ഐഡിയ! ഞാനിപ്പോള്‍ത്തന്നെ ലീവു വിളിച്ചു പറഞ്ഞേക്കട്ടെ.'
ഭര്‍ത്താവ്: 'ശരി, എന്നാല്‍ റെഡിയായിക്കൊള്ളൂ. പിന്നൊരു കാര്യം, രാത്രിയില്‍ ആദ്യം ഇവിടെ തിരിച്ചെത്തുന്നതു നീയാണെങ്കില്‍ മുന്‍വശത്തെ ലൈറ്റ് ഓണ്‍ ചെയ്തിട്ടേക്കണം.'


അപകടം


ദേഹത്ത് കാര്യമായ പരിക്കുകളോടെ ഒരാളെ കുറേപേര്‍ ചേര്‍ന്ന് ഹോസ്​പിറ്റലിലെത്തിച്ചു.
അയാളോട് ഡ്യൂട്ടി ഡോക്ടര്‍: പേരുപറയൂ-
'സുഗുണന്‍' അവശതയോടെ അയാളുടെ മറുപടി.
'വയസ്സെത്രയായി?'
'മുപ്പത്.'
'വിവാഹിതനാണോ?'
'അല്ല സാര്‍, റോഡിലൂടെ നടക്കുമ്പോള്‍ ബൈക്ക് തട്ടിയതാണ്.'

ഗള്‍ഫില്‍നിന്നുള്ള കത്ത്


ഗള്‍ഫില്‍ ജോലിതേടിപ്പോയ സുകുമാരന് കാര്യമായ ജോലിയൊന്നും അവിടെ ലഭിച്ചില്ല. വല്ലപ്പോഴും ഓരോ ജോലികള്‍ കിട്ടുന്നതുകൊണ്ട് തട്ടിമുട്ടിക്കഴിയുകയാണയാള്‍. അതുകൊണ്ടുതന്നെ ഭാര്യയ്ക്ക് കുറച്ചു പണമെങ്കിലും അയച്ചുകൊടുക്കാന്‍ അയാള്‍ക്കു കഴിയാറില്ല. പക്ഷേ, ഇടയ്ക്കിടയ്ക്ക് അയാള്‍ ഭാര്യയ്ക്ക് എഴുത്തുകളയയ്ക്കും. കൂടെ 'നൂറു ചുടുചുംബനങ്ങള്‍' അല്ലെങ്കില്‍ 'ഇരുനൂറു ചുടുചുംബനങ്ങള്‍' എന്നിങ്ങനെയുമുണ്ടാകും. ഇങ്ങനെ കുറേ ചുംബനങ്ങള്‍ മാത്രമായപ്പോള്‍ ഒരിക്കല്‍ സുകുമാരന് ഭാര്യ മറുപടിയയച്ചു:
'അയച്ച കത്തും ചുടുചുംബനങ്ങളും കിട്ടി. ഇന്നലെ കിട്ടിയ ഇരുനൂറു ചുടുചുംബനങ്ങളില്‍നിന്ന് അമ്പതെണ്ണം പാല്‍ക്കാരനും എഴുപത്തിയഞ്ചെണ്ണം പലചരക്കു കടക്കാരനും ഇരുപത്തിയഞ്ചെണ്ണം പത്രക്കാരനും കൊടുത്തു. ഇനിയും ചില ആവശ്യങ്ങളുണ്ട്, കുറച്ചുകൂടി ചുടുചുംബനങ്ങള്‍ ഉടനെ അയയ്ക്കുമല്ലോ...'
മാതൃകാ ദാമ്പത്യം
ടെലിവിഷന്‍ ചാനലിലെ മാതൃകാദമ്പതികള്‍ എന്ന പരിപാടിയുടെ സമ്മാനവിതരണദിവസം, തിരഞ്ഞെടുക്കപ്പെട്ട ഭാര്യാഭര്‍ത്താക്കന്മാരില്‍ ഭാര്യമാത്രം സമ്മാനം വാങ്ങാന്‍ എത്തിച്ചേര്‍ന്നതുകണ്ട് പരിപാടിയുടെ പ്രൊഡ്യൂസര്‍: എവിടെപ്പോയി നിങ്ങടെ ആ മാതൃകാ ഭര്‍ത്താവ്?
സ്ത്രീ: ഓ, ഞങ്ങളങ്ങ് ഡൈവോഴ്‌സ് ചെയ്തു. സമ്മാനം വാങ്ങാന്‍ അതിയാന്‍ എത്തിയിട്ടുണ്ടോ എന്ന് അറിയത്തില്ല.

മാതൃകാപുരുഷന്‍


തെരുവില്‍വെച്ച് ഒരുത്തന്‍ അനിലിനോട് ഒരു രൂപ ഭിക്ഷ ചോദിച്ചു. എത്രയോ ദിവസമായി കുളിക്കാത്ത, മുഷിഞ്ഞുനാറിയ വസ്ത്രം ധരിച്ച, താടിയും മുടിയും നീട്ടിവളര്‍ത്തിയ വൃത്തികെട്ട ഒരു ചെറുപ്പക്കാരനായിരുന്നു അത്.
അനില്‍ ആ വൃത്തികെട്ട ചെറുപ്പക്കാരനോട് ചോദിച്ചു: 'നീ മദ്യപിക്കുമോ?'
'ഇല്ല' ചെറുപ്പക്കാരന്‍ പറഞ്ഞു.

'ബീഡിവലിക്കുമോ?'
'ഇല്ല.'
'ചീട്ടുകളിക്കുമോ?'
'ഇല്ല.'
ഒരു രൂപ ചോദിച്ച ആ ചെറുപ്പക്കാരന് അഞ്ചുരൂപ കൊടുത്തുകൊണ്ട് അനില്‍ ചോദിച്ചു: 'നിനക്കെന്റെ കൂടെയൊന്ന് വീടുവരെ വരാമോ? എങ്കില്‍ നിനക്കു ഞാന്‍ അഞ്ചുരൂപ അധികം തരാം.'
ചെറുപ്പക്കാരന്‍ സമ്മതിച്ചു.
അനില്‍ അവനേയും കൂട്ടി വീട്ടിലെത്തി. ആ വൃത്തികെട്ട, നാറുന്ന സത്വത്തെ കണ്ട ഭാര്യ അനിലിനെ മാറ്റിനിര്‍ത്തി ചോദിച്ചു: 'ഇതെന്തിനാ ഈ സാധനത്തിനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വന്നത്? നിങ്ങക്കെന്താ തലയ്ക്ക് ഓളമുണ്ടോ?'
'നീ പറയാറുള്ള മാതൃകാപുരുഷന്‍ എങ്ങിനെയിരിക്കുമെന്ന് കണ്ടോളൂ' അനില്‍ മറുപടി പറഞ്ഞു 'ഇവന്‍ കുടിക്കില്ല, ബീഡിവലിക്കില്ല, ചീട്ടുകളിക്കില്ല.'

പതിവ്രത


ഭാര്യയെ ഒന്നമ്പരപ്പിക്കാനായി ഗള്‍ഫില്‍നിന്നും യാതൊരറിയിപ്പുമില്ലാതെ അതിരാവിലെ സഹദേവന്‍ വീട്ടിലെത്തി.
ഭാര്യ അടുക്കളയിലായിരുന്നു.
പതുക്കെ, ശബ്ദമുണ്ടാക്കാതെ അടുക്കളയിലെത്തിയ സഹദേവന്‍, ഭാര്യയുടെ പിന്നില്‍ച്ചെന്ന് കണ്ണുപൊത്തിപ്പിടിച്ചു. എന്നിട്ടു ശബ്ദം മാറ്റിപറഞ്ഞു: 'പറ, ഞാനാരെന്ന്'
ഉടനെ ഭാര്യ പറഞ്ഞു: 'പാല്‍ക്കാരന്‍ സോമേട്ടന്‍' പെട്ടെന്ന് ദേഷ്യം പിടിച്ച ഭര്‍ത്താവ് അന്താളിപ്പോടെ ചോദിച്ചുപോയി: 'ങേ?'
ഉടനെ ഭാര്യ പറഞ്ഞു: 'സോമേട്ടനല്ലെങ്കില്‍ പത്രമിടാന്‍ വരുന്ന നൗഫല്‍.'
ഇപ്പോള്‍ ദേഷ്യംകൊണ്ട് ശരിക്കും ഒരു മുരള്‍ച്ചയാണ് സഹദേവന്റെ ഉള്ളില്‍നിന്നുമുണ്ടായത്. അതു കേട്ടപ്പോള്‍ ഉത്സാഹത്തോടെ ഭാര്യ പറഞ്ഞു: 'പിടികിട്ടി പിടികിട്ടി, ഇന്നു വ്യാഴാഴ്ച, അപ്പോള്‍ ആഴ്ചപ്പിരിവിന് വരുന്ന അണ്ണാച്ചി.'

Wednesday, 26 September 2012



ആരോഗ്യത്തോടെയിരിക്കാന്‍ 12 കാര്യങ്ങള്‍





 ആരോഗ്യം നിലനിര്‍ത്താന്‍ എളുപ്പവും പ്രായോഗികവുമായ ചില കാര്യങ്ങളിതാ1. ധാരാളം വെള്ളം കുടിക്കുക
ദിവസവും എട്ടു മുതല്‍ പത്ത് ഗ്ളാസ് വരെ വെള്ളം ഒരു വ്യക്തി നിര്‍ബന്ധമായുംകുടിച്ചിരിക്കണം. ഇത് ശരീരത്തിന്‍െറ എല്ലാ വിധ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
2. എല്ലാതരം ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
ഒരു ധാന്യം പതിവാക്കുന്നതിന് പകരം വ്യത്യസ്തമായ ധാന്യകങ്ങള്‍ ഭക്ഷണത്തിന്‍െറ ഭാഗമാക്കുക. അരി, ഗോതമ്പ്ബാര്‍ളി എന്നിവയെല്ലാം ഉള്‍പ്പെടുത്തുക.
3. പച്ചക്കറി ശീലമാക്കുക
മനുഷ്യന്‍െറ ആരോഗ്യത്തിന് ഒഴിവാക്കാന്‍ വയ്യാത്ത ഭക്ഷണ പദാര്‍ഥമാണ് പച്ചക്കറികള്‍. വിവിധ നിറത്തിലുള്ള പച്ചക്കറികള്‍ വ്യത്യസ്ത പോഷകങ്ങളാണ് നല്‍കുക. അതിനാല്‍ വ്യത്യസ്ത നിറങ്ങളിലുള്ള പച്ചക്കറികളുടെ മിശ്രീതം തന്നെ നിത്യഭക്ഷണത്തിന്‍െറ ഭാഗമാക്കുക.
4.പഴങ്ങളും പഴച്ചാറുകളും കഴിക്കുകബോട്ടില്‍ പാനീയങ്ങള്‍ ഒഴിവാക്കുക
മധുര പാനീയങ്ങള്‍ക്കും സോഡകള്‍ക്കും പകരം പഴങ്ങളില്‍ നിന്നും അടിച്ചെടുത്ത ജ്യൂസ് ശീലമാക്കകുക. പാക്കറ്റുകളിലും ബോട്ടിലുകളിലും ലഭ്യമാവുന്ന മധുര പാനീയങ്ങള്‍ക്ക് പോഷക മൂല്യം കുറവായിരിക്കും. പഞ്ചസാരയും രൂചി വര്‍ധിപ്പിക്കുന്നതിനുള്ള വസ്തുക്കളുകളുമാണ് അതിന്‍െറ പ്രധാന ഘടകം. അതിനാല്‍ അവക്കൊരിക്കലും പഴവര്‍ഗങ്ങളുടെ പോഷകം ലഭ്യമാക്കാന്‍ കഴിയില്ല.
5. പാലും മാംസാഹാരവവും ആവശ്യമായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പ്രോട്ടിനിന്‍െറ കലവറയാണ് പാലും മാംസാഹാരവും. ഇവ രണ്ടും ആവശ്യത്തിന് ശരീരത്തിന് ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
6. എണ്ണയും കൊഴുപ്പും മിതമായ രീതിയില്‍ മാത്രം
എണ്ണയും കൊഴുപ്പും അധികമാവുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവും. പൊരിച്ചതും വറുത്തും മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക . എണ്ണ തെരഞ്ഞെടുക്കുന്നിടത്തും ശ്രദ്ധ വേണം. ഭക്ഷണം പാകംചെയ്യാന്‍ ഒലിവ് കനോല എണ്ണകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. മീന്‍, ബദാം എന്നിവയും ഹൃദയാരോഗ്യത്തിന് നല്ലതാണ്.
7. മധുരം ഇടക്ക് മാത്രം
മധുരം ഇഷ്ടമില്ലാത്തവരുണ്ടാവില്ല. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നാണല്ലോ. അതിനാല്‍ ഇഷ്ടമാണെങ്കിലും മധുരം കൂടുതലാവുന്നില്ലെന്ന് ഉറപ്പുവരുത്തണം. മധുരപലഹാരങ്ങളും ചോക്ളേറ്റുകളും മറ്റും ഇടക്ക് മാത്രം കഴിക്കുക. മദ്യം പൂര്‍ണമായും ഒഴിവാക്കുക.
8. ഭക്ഷണം കഴിക്കുന്നത് ഇടവേളകളിലാവുക
എപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമല്ല. ഒരുനേരത്തെ ഭക്ഷണം കഴിച്ച ശേഷം നിശ്ചിത സമയം കഴിഞ്ഞേ അടുത്തത് കഴിക്കാവൂ. ഇടവേളകളില്‍ വല്ലതും കൊറിച്ചുകൊണ്ടിരിക്കുന്നതും നല്ലതല്ല. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. വിശന്നിരിക്കുന്നതും വിശക്കാതെ ഭക്ഷണം കഴിക്കുന്നതും ദഹനേന്ദ്രിയ വ്യവസ്ഥക്ക് പ്രയാസമുണ്ടാക്കും. ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയംപാലിക്കുന്നതാണ് ഉത്തമം. ധാന്യകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെയാണ് നല്ലത്. ജങ്ക് ഫുഡ് കഴിയുന്നതും ഒഴിവാക്കുക.
9. വിവിധ തരം ഭക്ഷണം ഉള്‍പ്പെടുത്തുക
എല്ലാ ദിവസവും ഒരേ മെനു തുടരുന്നത് നന്നല്ല. ആഴ്ചയിലെ ഒരോ ദിവസവും ഭക്ഷണക്കാര്യത്തിലും വ്യത്യസ്തമാക്കാന്‍ ശ്രദ്ധിക്കുക. അപേപാഴേരീരത്തിനാവശ്യമായ നാരുകളും പോഷകങ്ങളും പൂര്‍ണമായു ലഭ്യമാവൂ. അല്ലാത്ത പക്ഷം ചില പോഷകങ്ങള്‍ കൂടുതലുണ്ടാവുകയും മറ്റു ചിലത് തീഴരെ കുറവും ആയിരിക്കും. ഇത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
10. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക
വീട്ടില്‍ നിന്നും പാചകം ചെയ്ത ഭക്ഷണം തന്നെ ശീലമാക്കാന്‍ ശ്രദ്ധിക്കുക. ഹോട്ടല്‍ ഭക്ഷണം ഒട്ടും ആരോഗ്യകരമല്ല. വൃത്തിയിലും പോഷകത്തിന്‍െറ കാര്യത്തിലും ഉറപ്പു വരുത്താന്‍ കഴിയുക വീട്ടിലെ ഭക്ഷണത്തിനാണ്. ഹോട്ടലുകളില്‍ നാം അറിയാതെ പഴകിയ ഭക്ഷണങ്ങളും വിളമ്പിയേക്കാം എന്ന് ഓര്‍ക്കുന്നത് നന്ന്.
11. ഉപ്പിലിട്ടതും പൊരിച്ചതുമായ ഭക്ഷണത്തേക്കാള്‍ നല്ലത് തീയിലോ ആവിയിലോ മറ്റോ പാകം ചെയ്തവയാണ്. ടിന്‍ ഫുഡുകളും ബോട്ടില്‍ പാനീയങ്ങളും ഉപേക്ഷിക്കുക.
12. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ കൃത്യമായ ലിസ്റ്റ് കൈയിലുണ്ടാവുക
ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങാന്‍ പോവുമ്പാള്‍ തന്നെ ആരോഗ്യത്തെ കുറിച്ച് ഓര്‍മയുണ്ടാവണം. ആരോഗ്യത്തിന് നല്ലതെന്ന് ഉറപ്പുള്ളവ മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. കടയില്‍ ആകര്‍ഷകമായ പാക്കറ്റുകളില്‍ കാണുന്നവ ഒരു പക്ഷെ നമ്മെ മോഹിപ്പിച്ചേക്കാം. അവയില്‍ നാം കുടുങ്ങിപോവരുത്. നാം എന്തു വാങ്ങണമെന്നും എന്ത് കഴിക്കണമെന്നും നാം തന്നെ തീരുമാനിക്കണം. പരസ്യങ്ങളില്‍ വഞ്ചിതരാവരുത്.



Wednesday, 23 November 2011

ജീവിതം ആനന്ദകരമാക്കാനുള്ള മാര്‍ഗങ്ങള്‍






ജീവിതം ആനന്ദകരമാക്കാനുള്ള മാര്‍ഗങ്ങള്‍

  1. നിങ്ങളെപ്പോലെ മറ്റൊരാള്‍ ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ ഇവിടെ ഓരോരുത്തര്‍ക്കും അവരുടേതായ ഭാഗം നിര്‍വഹിക്കാനുണ്ടെന്ന ബോധ്യം കൈമോശം വരരുത്‌.
  2. ലോകത്തിന്‌ അനുഗ്രഹമായിട്ടാണ്‌ നിങ്ങളെ ദൈവം ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നതെന്നത്‌ എപ്പോഴും ഓര്‍മയില്‍ ഉണ്ടാകണം. അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്‌.
  3. ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ നിരാശയിലേക്ക്‌ പോകുന്നതിനുപകരം ലഭിച്ച അനുഗ്രഹങ്ങളുടെ കണക്കുനോക്കി പരാജയങ്ങളെ നിര്‍ വീര്യമാക്കണം.
  4. എല്ലാക്കാര്യങ്ങളും ഒരുപോലെ ഭംഗിയായി ചെയ്യുവാന്‍ ആര്‍ക്കും കഴിയില്ലെന്നതും മറ്റുള്ളവര്‍ ചെയ്യുന്നതിലും മനോഹരമായി എല്ലാം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നതും തിരിച്ചറിയണം.
  5. നിങ്ങളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ്‌ കഴിവുകള്‍ വേണ്ടവിധത്തില്‍ വിനിയോഗിക്കുക.
  6. എല്ലാവര്‍ക്കും എല്ലാമായി മാറാന്‍ ആര്‍ക്കും സാധിക്കില്ലെന്നത്‌ മനസിലാക്കണം.
  7. ഒരു സമയത്ത്‌ ചെയ്യാവുന്ന കാര്യങ്ങള്‍ക്ക്‌ പരിമിതികളുണ്ടെന്നത്‌ മനസിനെ ബോധ്യപ്പെടുത്തണം.
  8. സ്വയം ബഹുമാനിക്കാന്‍ കഴിയുന്ന മനോഭാവം വളര്‍ത്തിയെടുക്കണം.
  9. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങള്‍ അനുസരിച്ച്‌ തീരുമാനങ്ങള്‍ എടുക്കണം. വിജയം നിര്‍ണയിക്കുന്നതില്‍ തീരുമാനങ്ങള്‍ക്ക്‌ വലിയ പങ്കുള്ളതിനാല്‍ ഗൗരവത്തോടെവേണം അതിനെ കാണാന്‍.
  10. നിസാര കാര്യങ്ങള്‍ക്ക്‌ വലിയ ഗൗരവം നല്‌കി ജീ വിതത്തെ പിരിമുറുക്കത്തിലേക്ക്‌ തള്ളിവിടരുത്‌.
  11. പരിമിതികളിലേക്ക്‌ നോക്കി ആകുലപ്പെടുന്നതിനുപകരം സാധ്യതകളിലേക്ക്‌ ദൃഷ്‌ടികളുയര്‍ത്തണം.
  12. സുഹൃദ്‌ബന്ധങ്ങള്‍ ജീവിതത്തിലെ നല്ല സമ്പാദ്യമായി കാണണം.
  13. സാധാരണ കാര്യങ്ങള്‍ അസാധാരണമായ വിധത്തില്‍ ചെയ്യുമ്പോഴാണ്‌ നമ്മള്‍ ശ്രദ്ധിക്കപ്പെടുന്നത്‌.
  14. ദൈവം എല്ലായ്‌പ്പോഴും കൂടെയുണ്ടെന്ന അവബോധം മനസിലുണ്ടാവണം.

Monday, 21 November 2011

പരാജയങ്ങളും പ്രതിസന്ധികളും പുതിയ സാധ്യതകളാണ്‌ നമ്മുടെ മുന്‍പില്‍ തുറക്കുന്നത്‌.


പരാജയങ്ങളും പ്രതിസന്ധികളും പുതിയ സാധ്യതകളാണ്‌ നമ്മുടെ മുന്‍പില്‍ തുറക്കുന്നത്‌.




ജീവിതപ്രശ്‌നങ്ങളും മാനസികവ്യഥകളുമായി മല്ലടിക്കാ ത്ത ആരുംതന്നെ ഉണ്ടാകില്ല. അങ്ങനെയുള്ള ചില സന്ദര്‍ഭങ്ങളില്‍ നമ്മെ പൂര്‍ണമായി മനസിലാക്കാന്‍ ആരുമില്ലല്ലോ എന്ന നഷ്‌ടബോധം നമ്മുടെയെല്ലാം മനസിലോടിയെത്താറുണ്ട്‌. ഒരു ഈശ്വരവിശ്വാസിക്ക്‌ ആ സമയങ്ങളിലെല്ലാം ഒരു അത്താണിയുണ്ട്‌ മനസില്‍. എന്നാല്‍, ഒരവിശ്വാസിക്ക്‌ അതിനുള്ള സാധ്യതയില്ല എന്നുതന്നെ പറയേണ്ടിവരും. വിശ്വാസികള്‍, അവിശ്വാസികളുടെമേല്‍ വിജയം നേടുന്നതിത്തരം സന്ദര്‍ഭങ്ങളിലാണ്‌.

ദൈവത്തിന്റെ ആ കരുതല്‍ ഒരു വിശ്വാസിക്ക്‌ ചിന്തിക്കാനാവാത്തവിധം നിഗൂഢമാണ്‌. വിശ്വാസികളായിരുന്നിട്ടുപോലും ചിലപ്പോള്‍ നമ്മള്‍ ചെറിയ വിഷമങ്ങള്‍ക്ക്‌ ദൈവത്തെ കുറ്റപ്പെടുത്തുന്നു. അപ്പുറത്ത്‌ വിശാലമായ സന്തോഷങ്ങള്‍ നമ്മെ കാത്തിരുന്നിട്ടും.

ദൈവത്തെ മാത്രമല്ല, നമുക്ക്‌ ചുറ്റുമുള്ളവരെയും നമ്മള്‍ ചിലപ്പോള്‍ കുറ്റപ്പെടുത്താറുണ്ട്‌. ``അവള്‍ അങ്ങനെയൊക്കെ ചെയ്‌തതുകൊണ്ടാണ്‌ നമ്മള്‍ ഇങ്ങനെയായിപ്പോയത്‌...'' എന്ന മട്ടില്‍. യഥാര്‍ത്ഥത്തില്‍ അവരുടെ ചെയ്‌തികള്‍ നമ്മെ ശിക്ഷിക്കുകയാണോ രക്ഷിക്കുകയാണോ ചെയ്‌തതെന്ന്‌ പിന്നീടൊരു സന്ദര്‍ഭത്തില്‍ അവലോകനം ചെയ്യുമ്പോള്‍ ദൈവത്തിന്റെ നിഗൂഢവഴികള്‍ മനസിലാകും. ചുറ്റുപാടുകളെ എത്ര അനുകൂലമായി ദൈ വം നമുക്കായി മാറ്റിമറിക്കുന്നുവെന്ന്‌ നമുക്ക്‌ ബോധ്യപ്പെടും.

ഒരു ചൈനീസ്‌ നാടോടിക്കഥയുണ്ട്‌- പത്തു കൂട്ടുകാര്‍ ഒരുമിച്ചു ജീവിച്ചുപോന്നു. ജോലിയും താമസവുമെല്ലാം ഒന്നിച്ച്‌. ഒരിക്കല്‍ പത്തുപേരും കൂടി യാത്രപോയി. കാല്‍നടയായിട്ടാണ്‌ യാത്ര. യാത്രക്കിടയില്‍ പെട്ടെന്ന്‌ അന്തരീക്ഷം മാറി. ശക്തിയായ കാറ്റും മഴയും കൂടെ ഇടിമിന്നലും.

മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. അവര്‍ സമീപത്തു കണ്ട ഒരു ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ അഭയം തേടി.
കെട്ടിടത്തിനുള്ളില്‍ നിന്നിട്ടും അവരുടെ ഭയം മാറിയില്ല. അത്രയും ശക്തമായിരുന്നു ഇടിയും മിന്നലും. ഒരു നിമിഷംകൊണ്ട്‌ ഇടിയും മിന്നലും കാറ്റും ആ പഴയ കെട്ടിടത്തെ ഭസ്‌മമാക്കുമെന്നവര്‍ക്കു തോന്നി. ഭയംകൊണ്ടവര്‍ വിറയ്‌ക്കാന്‍ തു ടങ്ങി.

``വലിയ പാപം ചെയ്‌ത ആരോ ഒരാള്‍ നമുക്കിടയിലുണ്ട്‌. അയാളെ പുറത്താക്കിയാല്‍ ഒരുപക്ഷേ മറ്റുള്ളവര്‍ രക്ഷപ്പെടും'' ഒന്നാമന്‍ പറഞ്ഞു.
``അതു ശരിയാണെന്നു തോന്നുന്നു. ആ പാപിയെ തിരിച്ചറിയാന്‍ എന്താണു മാര്‍ഗം'' രണ്ടാമന്‍ ചോദിച്ചു.

``എല്ലാവരുടെയും തൊപ്പികള്‍ ആ വാതില്‍പ്പടിയില്‍ നിരത്തിവയ്‌ക്കാം. ആരുടെ തൊപ്പിയാണോ കാറ്റടിച്ച്‌ ആദ്യം പറക്കുന്നത്‌ അയാള്‍ പുറത്തിറങ്ങി ശിക്ഷ ഏറ്റുവാങ്ങണം'' മൂന്നാമന്‍ പറഞ്ഞു. അതില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍മാത്രം അതിനെ എതിര്‍ത്തു. അയാള്‍ പറഞ്ഞു: ``നമ്മളില്‍ ഒരാളെങ്കിലും തിന്മയെക്കാള്‍ കൂടുതല്‍ നന്മ ചെയ്‌തിട്ടുണ്ടാകും. ആ ഒരാളെ കരുതിയായിരിക്കണം മിന്നലുകള്‍ അകത്തേക്ക്‌ വരാതിരിക്കുന്നത്‌. നല്ലവനായ ഒരാളെങ്കിലും കൂടെയുള്ളപ്പോള്‍ നാം ഭയക്കേണ്ടതില്ല.''

എന്നാല്‍ അയാളുടെ വാക്കുകള്‍ മറ്റുള്ളവര്‍ ശ്രദ്ധിച്ചില്ല. എല്ലാ തൊപ്പികളും വാതില്‍പ്പടിയില്‍ നിരത്തിവച്ചു. ഒരറ്റത്തുവച്ച പ്രായം കുറഞ്ഞയാളി ന്റെ തൊപ്പിമാത്രം കാറ്റ്‌ പറത്തി. പരിഹാസവാക്കുകളോടെ മറ്റുള്ളവര്‍ അയാളെ തള്ളിപ്പുറത്താക്കി.

അയാള്‍ പുറത്തെത്തേ ണ്ട താമസം, ഭയങ്കര പ്രകാശത്തോടെ ഒരു മിന്നലും കാതടപ്പിക്കുന്ന ശബ്‌ദത്തി ല്‍ ഒരു ഇടിവെട്ടുമുണ്ടായി! കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഒമ്പതുപേരും ആ മിന്നലില്‍ കരിഞ്ഞു ചാമ്പലായി.
കണ്ടില്ലേ, ദൈവത്തിന്റെ കരുതല്‍ നിഷേധിച്ചപ്പോഴുണ്ടായ അനുഭവം. മനസിലാക്കാനാവില്ല, നമുക്ക്‌ ദൈവത്തിന്റെ വഴികള്‍. അത്രയും നിഗൂഢമാണത്‌ എന്നതുകൊണ്ടുതന്നെ. വിശ്വസിച്ചേക്കുക, ദൈവം നമ്മെ കൂടുതല്‍ മെച്ചമായ ഒന്നിലേക്കാണ്‌ നയിക്കുന്നതെന്ന്‌. ആ വിശ്വാസമുണ്ടെങ്കില്‍ പിന്നെയെന്ത്‌ ദുഃഖം, പരാതി? നമ്മള്‍ സന്തോഷവാന്മാരായി മാറ്റപ്പെടും. ഈ ലോകത്തില്‍ ഏറ്റവും നല്ലൊരവസ്ഥ `സന്തോഷവാന്മാരായിരിക്കുക' എന്നുള്ളതാണ്‌. നമുക്ക്‌ ചുറ്റുമുള്ളവരെയും അത്‌ സന്തോഷമുള്ളവരാക്കി മാറ്റും. പകരുന്ന ഒരവസ്ഥയാണത്‌. ലോകം മുഴുവന്‍ സന്തോഷമുള്ളവരെക്കൊണ്ട്‌ നിറയട്ടെ. അതിന്റെ ആദ്യ ത്തെ ചുവട്‌ നമ്മുടെ പാദംകൊണ്ടു തന്നെയാകട്ടെ.

Wednesday, 9 November 2011

നിരീശ്വരവാദിയുടെ ചോദ്യം







                            വിധവയായ വൃദ്ധ ഒറ്റയ്‌ക്കായിരുന്നു ചെറിയ വീട്ടില്‍ താമസിച്ചിരുന്നത്‌. എല്ലാദിവസവും രാവിലെ മുറി തുറന്ന്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോള്‍ `ദൈവമേ, എന്നെ കാത്തുസംരക്ഷിച്ചതിന്‌ നന്ദി' എന്നുറക്കെ പറയുമായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്നത്‌ നിരീശ്വരവാദിയായിരുന്നു. വൃദ്ധ ദൈവത്തിന്‌ നന്ദി പറയുമ്പോള്‍ അയാള്‍ മുറ്റത്തിറങ്ങി ദൈവമില്ലെന്ന്‌ ഉറക്കെ വിളിച്ചുപറയുന്നതും പതിവായിരുന്നു. പക്ഷേ, അവരതൊന്നും ഗൗനിച്ചിരുന്നില്ല. ഒരു ദിവസം രാവിലെ പതിവുപോലെ ദൈവത്തിന്‌ നന്ദിയര്‍പ്പിച്ചപ്പോള്‍ അവര്‍ ഇങ്ങനെകൂട്ടിച്ചേര്‍ത്തു. നാളത്തേക്ക്‌ ഭക്ഷണത്തിനുള്ള സാധനങ്ങളൊന്നും ഇവിടെ ഇല്ല. അവിടുന്ന്‌ കനിയണമേ. പിറ്റേന്ന്‌ രാവിലെ നോക്കുമ്പോള്‍ അരിയും പച്ചക്കറികളുമായി ഒരു ചാക്ക്‌ വീടിന്റെ തിണ്ണയില്‍ ഉണ്ടായിരുന്നു. പട്ടിണികിടക്കാന്‍ അനുവദിക്കാതെ ഭക്ഷണം നല്‌കി എന്നെ അനുഗ്രഹിച്ച ദൈവത്തിന്‌ ഞാന്‍ നന്ദി പറയുന്നു എന്നവര്‍ പതിവിലും ഉറക്കെയാണ്‌ പറഞ്ഞത്‌. അതു കേട്ടപ്പോള്‍ നിരീശ്വരവാദി ഉറക്കെ പറഞ്ഞു, ``ഇപ്പോള്‍ നിങ്ങള്‍ക്ക്‌ മനസിലായില്ലേ ദൈവം ഇല്ലെന്ന്‌. ഇന്നലെ രാത്രി ഞാനാണ്‌ ഈ സാധനങ്ങള്‍ ഇവിടെ വച്ചത്‌.''
``നിരീശ്വരവാദികളിലൂടെപ്പോലും പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‌ നന്ദി പറയുന്നു.'' വൃദ്ധ മുട്ടുകുത്തിനിന്നാണ്‌ നന്ദിപ്രകാശനം നടത്തിയത്‌.
``തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്‌, ഹൃദയപരമാര്‍ത്ഥതയോടെ
വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്‌, കര്‍ത്താവ്‌ സമീപസ്ഥനാണ്‌'' 
(സങ്കീ.145:18).

Sunday, 6 November 2011

സുപ്രീം കോടതിയുടെ വിധി എതിരായാല്‍ എന്തു ചെയ്യും?




കുട്ടി അയല്‍പക്കത്തെ വീടു സന്ദര്‍ശിച്ചപ്പോള്‍ അവിടെ എല്ലാവരും ദുഃഖിതരായി കാണപ്പെട്ടു. വിഷാദമൂകരായിരിക്കുന്ന അവര്‍ക്ക്‌ എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന്‌ അവന്‌ തോന്നി. വീട്ടിലെത്തിയ അവന്‍ അമ്മയോ ട്‌ ചോദിച്ചു:

``അമ്മേ അവരെന്താ വല്ലാതെ വിഷമിച്ചിരിക്കുന്നത്‌?''
``അതേയ്‌, അവരുടെ കേസ്‌ മുന്‍സിഫ്‌ കോടതിയില്‍ അവര്‍ക്കെതിരായി വിധിച്ചു.''
.. സഹതാപത്തോടെ കുട്ടി അമ്മയോടു ചോദിച്ചു:
``ഇനി അവരെന്തു ചെയ്യും?''
``അവരിനി ജില്ലാ കോടതിയില്‍ അപ്പീലിനു പോകും.''
``ജില്ലാ കോടതിയുടെ വിധിയും അവര്‍ക്കെതിരായാലോ?'' കുട്ടി വീണ്ടും ചോദിച്ചു.
``അപ്പോള്‍ അവര്‍ ഹൈക്കോടതിയില്‍ അ പ്പീല്‍ കൊടുക്കും.''
``ഹൈക്കോടതി അവര്‍ക്കെതിരായി വിധിച്ചാലോ?''
എങ്കില്‍ അവര്‍ സുപ്രീംകോടതിയില്‍ അപ്പീലിനുപോകും. ഇനി സുപ്രീംകോടതിയും അവര്‍ക്കനുകൂലമായി വിധിച്ചില്ലെങ്കിലോ? മകന്റെ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം പതറിയ അമ്മ ആലോചനാപൂര്‍വം ഇങ്ങനെ പറഞ്ഞു:

``സുപ്രീംകോടതിയും കൈവിട്ടാല്‍ പിന്നെ അവര്‍ക്ക്‌ ദൈവത്തിന്റെ കോടതി മാത്രമേ ശരണമുള്ളൂ.'' അതുകേട്ട മകന്‌ പിന്നെയും ആശയക്കുഴപ്പം.

``അല്ല അമ്മേ, എങ്കില്‍പ്പിന്നെ അവര്‍ക്ക്‌ ആദ്യംതന്നെ ദൈവത്തിന്റെ കോടതിയില്‍ പോയാല്‍ പോരേ.''

Tuesday, 1 November 2011

സമയത്ത്‌ ലഭിക്കാത്ത സഹായം




നഗരത്തോട്‌ ചേര്‍ന്നുകിടന്നിരുന്ന തീര്‍ത്ഥാടനകേന്ദ്രത്തില്‍ എപ്പോഴും തിരക്കായിരുന്നു. പൂക്കളും മാലകളു മായിരുന്നു അവിടത്തെ പ്രധാന നേര്‍ ച്ച. ടീന മിക്കവാറും ദിവസങ്ങളില്‍ അവിടെ പോകാറുണ്ടായിരുന്നു. കാര്‍ ദേവാലയത്തിന്റെ മുറ്റത്തേക്ക്‌ ചെല്ലുമ്പോഴേക്കും ഏതാണ്ട്‌ 12 വയസു തോന്നിക്കുന്ന ഒരാണ്‍കുട്ടി വാഹനത്തിന്റെ പുറകേ മാലയുമായി ഓടിച്ചെ ന്ന്‌ ഒരെണ്ണമെങ്കിലും വാങ്ങണമെന്ന്‌ കെഞ്ചിയിരുന്നത്‌ പതിവായിരുന്നതിനാല്‍ ടീന അവനെ കാണാത്തപോ ലെ കടന്നുപോകുകയായിരുന്നു ചെ യ്‌തിരുന്നത്‌. പിന്നീട്‌ രണ്ടു മാസത്തോളം അവനെ ആ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പരിസരത്തൊന്നും കണ്ടില്ല. 
ഒരു ദിവസം വൈകുന്നേരം ദേവാലയത്തിലെത്തിയപ്പോള്‍ അവന്‍ പതിവിലും വ്യത്യസ്‌തനായി മുറ്റത്ത്‌ നിശബ്‌ദനായി പൂക്കളും പിടിച്ച്‌ നിന്നിരുന്നു. ദേവാലയത്തില്‍നിന്നും ടീന പുറത്തേക്ക്‌ ഇറങ്ങിയപ്പോഴും അവന്‍ അതേഭാവത്തില്‍ അവിടെ ഉണ്ടായിരുന്നു. പൂക്കള്‍ വാങ്ങണമെന്ന്‌ അവന്‍ ആരോടും ആവശ്യപ്പെടുന്നുണ്ടായിരുന്നില്ല. ആ ഭാവമാറ്റം ടീനയെ അത്ഭുതപ്പെടുത്തി. കാറില്‍ കയറാനായി വാതില്‍ തുറന്നെങ്കിലും എന്തോ തീരുമാനിച്ചതുപോ ലെ ടീന അവന്റെ അടുത്തേക്ക്‌ ചെന്നു. ടീനയെ കണ്ടെങ്കിലും അവന്റെ മുഖത്ത്‌ ഭാവമാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്നത്‌ അവരെ അത്ഭുതപ്പെടുത്തി. ``എന്തുകൊണ്ടാണ്‌ പൂക്കള്‍ വാങ്ങണമെന്ന്‌ ഇന്ന്‌ ആ രോടും ആവശ്യപ്പെടാത്തത്‌'' ടീന ചോദിച്ചു. ``കാന്‍സര്‍ ബാധിച്ച്‌ ആശുപത്രിയിലായിരുന്ന അനുജത്തിക്ക്‌ മരുന്നിനുള്ള പണം കണ്ടെത്തുന്നതിനായിട്ടായിരുന്നു ഞാന്‍ പൂക്കളുമായിട്ട്‌ എല്ലാവരെയും ശല്യംചെയ്‌തിരുന്നത്‌. അ വള്‍ കഴിഞ്ഞ മാസം മരിച്ചു.'' ഇതു പറഞ്ഞിട്ട്‌ അവന്‍ കൈയിലിരുന്ന മാല ടീനയുടെ കൈയിലേക്ക്‌ വച്ചിട്ട്‌ പറഞ്ഞു: ``മാഡം പണം തരേണ്ട, ഇതിരിക്കട്ടെ.'' തനിക്ക്‌ സമയത്ത്‌ അവനെ സഹായിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയോടെയായിരുന്നു കൂടയിലുണ്ടായിരുന്ന മുഴുവന്‍ പൂക്കളും വാങ്ങിയിട്ട്‌ എണ്ണിനോക്കാതെ പേഴ്‌സിലുണ്ടായിരുന്ന പണം മുഴുവന്‍ ആ കുഞ്ഞു കൈകളിലേക്ക്‌ വച്ചത്‌.
സമയംതെറ്റി ലഭിക്കുന്ന സഹാ യംകൊണ്ട്‌ പലപ്പോഴും പ്രയോജന മൊന്നും ഉണ്ടാകാറില്ല.


``പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്‌: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‌ക്കാതെ തന്നെത്തന്നെ കാ ത്തുസൂക്ഷിക്കുക'' (യാക്കോബ്‌ 1:27).

Monday, 17 October 2011

പച്ചക്കറികളിലെ കീടനാശിനി കളയാനുള്ള എളുപ്പമാര്‍ഗങ്ങള്‍...

ച്ചക്കറികളിലെ കീടനാശിനി കളയാനുള്ള എളുപ്പമാര്‍ഗങ്ങള്‍...

Fun & Info @ Keralites.netപച്ചക്കറികളും പഴങ്ങളും പൈപ്പ് വെള്ളത്തില്‍ നന്നായി ഉരച്ച് കഴുകുക. തൊലിയുടെ മുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനിയുടെ അംശങ്ങള്‍ കളയാന്‍ ഇതുപകരിക്കും.

കാബേജ് പാകം ചെയ്യുന്നതിനു മുമ്പ്, പുറത്തുള്ള മൂന്ന് ഇതളെങ്കിലും അടര്‍ത്തി മാറ്റുക. അതിനുശേഷം ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയെടുത്ത് ഉപയോഗിക്കാം.

പാവയ്ക്കയുടെ മുള്ളുകള്‍ക്കിടയില്‍ രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനിടയുണ്ട്. പൈപ്പ് വെള്ളത്തില്‍, സോഫ്റ്റ് ബ്രഷുകൊണ്ട് ഉരച്ചു കഴുകിയാല്‍ അഴുക്കെല്ലാം നീങ്ങും.

പുറത്തുനിന്നും വരുന്ന തക്കാളി, ആപ്പിള്‍ തുടങ്ങിയവ പെട്ടെന്ന് കേടാവാതിരിക്കാന്‍ വാക്‌സ് പുരട്ടാറുണ്ട്. ഇവ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി വൃത്തിയാക്കിയാലേ ഈ വാക്‌സ് കോട്ടിങ്ങ് പോവൂ. ഇത് കളയാന്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത ചെറു ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക.

കട്ടിയേറിയ തൊലിയുള്ള പച്ചക്കറികള്‍, തൊലി കളഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

പച്ചക്കറികളും പഴങ്ങളും ഒരു മണിക്കൂര്‍ പച്ചവെള്ളത്തില്‍ ഇട്ടുവയ്ക്കുക. അതിനുശേഷം ചൂടുവെള്ളത്തില്‍ ഒന്നു മുക്കിയെടുത്താലും മതി.

പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ അര മണിക്കൂര്‍ വെയ്ക്കുക. നന്നായി വൃത്തിയാകും.

പച്ചക്കറികള്‍ പുളിവെള്ളത്തില്‍ അര മണിക്കൂര്‍ വെച്ചതിനുശേഷം നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക.

ധാന്യങ്ങള്‍ ഒന്ന് ആവി കയറ്റിയശേഷം മാത്രം ഉപയോഗിക്കുക.

അര ലിറ്റര്‍ വെള്ളത്തില്‍ അല്പം ബേക്കിങ് സോഡ ചേര്‍ത്ത്, അതില്‍ പച്ചക്കറികള്‍ പത്ത് മിനിട്ട് മുക്കിവെയ്ക്കുക. പിന്നീട്, ഇവ പച്ചവെള്ളത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കാം.

തക്കാളിയില്‍ പ്രയോഗിക്കുന്ന കീടനാശിനികളുടെ അംശങ്ങള്‍ ഞെട്ടില്‍ ഊറി നില്‍ക്കുന്നു. ഞെട്ടിന്റെ ഭാഗം എടുത്തുകളഞ്ഞുവേണം തക്കാളി ഉപയോഗിക്കാന്‍.

കറിവേപ്പിലയിലും ധാരാളമായി കീടനാശിനികള്‍ തളിക്കുന്നുണ്ട്. ഇവ ഇളംചൂടുവെള്ളത്തില്‍ കഴുകിയെടുക്കണം. മിക്ക രാസവസ്തുക്കളും ചെറുചൂടുതട്ടിയാല്‍ നീങ്ങുന്നവയാണ്.

കീടനാശിനിയില്‍ നിന്നും രക്ഷനേടാന്‍ സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് മികച്ച പോംവഴി. ഏറ്റവും കുറഞ്ഞത് കറിവേപ്പില, പച്ചമുളക്, ഇഞ്ചി, മല്ലിയില ഇവയെങ്കിലും നട്ടുവളര്‍ത്താമല്ലോ.




Tuesday, 11 October 2011

വയറൊതുക്കാന്‍ 10 കൂട്ടം ആഹാര സാധനങ്ങള്‍.


Fun & Info @ Keralites.net
തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല... 
പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല. ഈ വയറിന്റെ ഒരു കാര്യംഎല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍. പക്ഷേ പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.
അതേ പലവട്ടം പറഞ്ഞതാണ്വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, ഹൊ എന്തൊരു നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ 'നോ'എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോഎന്തുചെയ്യാം,ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോവയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം. ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.
Fun & Info @ Keralites.net
ബദാം 
പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇ
എന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നപേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.
ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്)
 
Fun & Info @ Keralites.net
മുട്ട 
ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് ഒരുണ്ടയില്‍ അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.
 
Fun & Info @ Keralites.net
ആപ്പിള്‍ 
An apple a day keeps the doctor away 
എന്നാണ് ചൊല്ല്. 
അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറുംജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.
മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്
 
Fun & Info @ Keralites.net
തൈര് 
ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്,കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധംഅജീര്‍ണംഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക.
 
 
Fun & Info @ Keralites.net
മീന്‍ 
നോണ്‍-വെജിറ്റേറിയന്‍ ഭ്രാന്തന്മാര്‍ക്കും സന്തോഷിക്കാം. ചാളമത്തിഅയലട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.
 
Fun & Info @ Keralites.net
ചോളം 
അരിഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടിഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.
 
Fun & Info @ Keralites.net
പച്ചിലക്കറികള്‍ 
കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീരമുട്ടക്കോസ്ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.
 
Fun & Info @ Keralites.net
സ്‌ട്രോബെറി & മള്‍ബറി 
ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കുംപേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.
 
Fun & Info @ Keralites.net
വെജിറ്റബിള്‍ സൂപ്പ് 
സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്. 
പക്ഷേകായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്കതക്കാളികാരറ്റ്ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും.
 
 
Fun & Info @ Keralites.net
പയറുവര്‍ഗങ്ങള്‍ 
ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.
 
Fun & Info @ Keralites.net
ഒഴിവാക്കേണ്ടവ 
ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി 
കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്. 
അതുപോലെ തന്നെ വയര്‍ 
കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട 
ആഹാരങ്ങളുമുണ്ട്.പൊറോട്ട, 
മാട്ടിറച്ചി (ബീഫ്)പന്നിയിറച്ചിഎണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി 
ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട് 
വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.